Friday 18 October 2013

പോലീസ് ബീറ്റ് (Police Beat)

പോലീസ് ബീറ്റ് (ഒരു ട്രു സ്റ്റോറി)

സമയം രാത്രി 2 മണിയോട് അടുക്കുന്നു. ലോക്കൽ സ്റ്റേഷനിൽ നിന്നും പോലീസുകാർ ബീറ്റിന് ഇറങ്ങുന്ന നേരം...

പുതുതായി ചാർജ് എടുത്ത രണ്ടുപേർക്കാണ് അന്നത്തെ ബീറ്റിനുള്ള നറുക്ക് വീണത്‌. പോരെങ്കിൽ കള്ളന്മാരുടെ ശല്യം പല തവണ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള, സൊസയിറ്റിയിലെ  പല ഉന്നത ഉദ്യോഗസ്ഥരും പാർക്കുന്ന കോളനിയിലും. ആദ്യ ദിവസം, അല്ല ആദ്യ രാത്രി  തന്നെ ഒരു അറസ്റ്റോ  മറ്റോ രേഖപ്പെടുത്തിയാൽ തങ്ങളുടെ ഭാവിയിലേക്ക് അത് ഗുണം ചെയ്യും എന്ന് മനസ്സിൽ കണ്ടാണ്‌ അവർ രണ്ടുപേരും ഇറങ്ങിയത്.

ഒന്നാമൻ ബുള്ളട്ടിന്റെ കിക്കെർ അടിക്കുമ്പോൾ കള്ളനെ ചെയിസ് ചെയ്തു പിടിക്കുന്നത് വിഭാവന ചെയ്യുകയായിരുന്നു. രണ്ടാമൻ ഓടിച്ചിട്ട്‌ പിടിച്ചു അടി പൊട്ടിക്കുന്നതും, തുടർന്നുള്ള അറെസ്ട്ടും.

അവർ അങ്ങനെ കോളനി കറങ്ങുകയാണ്... ഇനി അകെ രണ്ടു ലേൻ മാത്രം ബാക്കി, ഒരു കള്ളനെ പോയിട്ട് ആരോടെങ്കിലും പറയാൻ ഇൻറ്ററസ്റ്റിംങ്ങ് ആയാ ഒരു കാഴ്ച കണ്ടത് പോലും ഇല്ല. വെറുതെ ഉറക്കം കളഞ്ഞതാകുമോ എന്ന് അവർ ഭയന്നു, എങ്കിലും അവർ സദാ ജാഗരൂകരായിരുന്നു. (ചെലപ്പോ ബിരിയാണി കിട്ടിയാലോ)

അങ്ങനെ പോകുമ്പോളാണ് അതാ ഒരു വീട്ടില് വെളിച്ചം കാണുന്നു.. അവരാ ലെയിനിലേക്കു കേറി. ബാക്കി ഒരു വീടിലും പ്രകാശത്തിന്റെ തരിമ്പു പോലും ഇല്ല. ഇനി അഥവാ വല്ല കള്ളനും ആളില്ലാത്ത വീട്ടില് കയറിയതണങ്കിലൊ... അവരുടെ വരവിനു മുന്നറിയിപ്പ് കൊടുക്കണ്ട എന്ന് കരുതി ബൈക്ക് ഒരു മതിലിനോട് ചേർത്ത് ഒതുക്കി വെച്ച ശേഷം അവർ ആ വീടിനെ ലക്ഷ്യമാക്കി നടന്നു.

"വീട്ടുകാരാൻ വല്ല ടി.വി കാണുന്നതാണെങ്കിൽ...?" ഒന്നാമൻ ചോദിച്ചു.
"എന്നാൽ നമുക്ക് ജസ്റ്റ്‌ ഒന്ന് നോക്കിയിട്ട് പോയേക്കാം" രണ്ടാമൻ പറഞ്ഞു.

അടുത്ത് എത്തിയപോൾ ആണ് അവർ അത് ശ്രദ്ധിച്ചത് അത് ആ വീടിൻറെ പിൻവശം ആണ്. മുൻവശം മറ്റൊരു ലെയിനിലേക്കു തുറക്കുന്ന ഒരു വീടായിരുന്നു അത്.
ആരെടാ ഈ രാത്രി അടുക്കളയിൽ അവർക്ക് എക്സയിട്ട്മെൻറ് ആയി.

പതുങ്ങി അവർ ചെന്ന് നോക്കുമ്പോൾ ഒരുത്തനതാ അവിടെ തറയിൽ കുനിഞ്ഞിരിക്കുന്നു. ഹാളിൽ ആണ് അവൻ ഇരിക്കുന്നത്. അവന്റെ പുറകുവശം മാത്രമേ കാണാൻ പറ്റുന്നോള്ളു, അതുകൊണ്ട് അവൻ അവിടെ കുനിഞ്ഞിരുന്നു എന്ത് ചെയ്യുകയാണെന്ന് അവര്ക്ക് കാണാൻ കഴിഞ്ഞില്ല. അവിടെയും ലൈറ്റ് കിടപ്പുണ്ട്. രണ്ടാമത് ഒന്ന് ആലോചിക്കാതെ അവർ മതിലെടുത്തു ചാടി അടുക്കള വാതിൽ  വഴി വീട്ടിലേക്കു കയറി നോക്കുമ്പോൾ അവൻ എന്തോ ആയുധങ്ങൾ ഒക്കെ നിരത്തി വെക്കുകയാണ് തറയിൽ. പുതിയ എന്തോ സൈസ് ആയുധമാണ്, അവർ ഇതുവരെ കണ്ടിട്ടില്ല.

പിന്നെ ഒട്ടും അമാന്തിക്കാതെ അവർ ചാടി അവന്റെ മേൽ വീണു (*നിലവിളി*) കോളറിൽ പിടിച്ചു പൊക്കി ശ്വാസം വിടാതെ ചോദിച്ചു..
"നിനക്കൊക്കെ കക്കാൻ ഞങ്ങടെ ഏരിയ തന്നെ വേണം അല്ലേടാ?"
"കക്കാനോ? വാട്ട്‌ യു സയിംഗ് മാൻ?" അവൻ മറുചോദ്യം ചോദിച്ചു.
"പിന്നെ ഇതെന്താട ഇത്? പൂട്ട്‌ തുറക്കാനുള്ള സൂത്രമോ? ഇപ്പോഴത്തെ കള്ളന്മാർ ഒക്കെ ഹൈ-ടെക് ആയി തുടങ്ങിയെന്നു നമുക്ക് അറിയാം."
"അയ്യേ അല്ല, ഇത് എന്റെ ഡ്രാഫ്റ്റർ ആണ്. നാളെ ഒരു അസ്സയിന്മെന്റ് ഉണ്ട്"

അവൻ ഫ്രണ്ട്സ് സിനിമയിലെ ശ്രീനിവാസനെ പോലെ നിർത്താതെ ചിരിക്കാൻ തുടങ്ങി. അപ്പോളേക്കും വീടുകർ ഉണർന്നു താഴെ എത്തി.

അവൻ ഗ്രാഫിക്സിനെ കുറിച്ചും, ഡ്രാഫ്റ്ററിനെ കുറിച്ചും എല്ലാം വിശദീകരിച്ചു കൊടുത്തു കൂട്ടച്ചിരിക്കിടയിൽ. മെക്കാനിക്കൽ എഞ്ചിനീയറിംഗ് 2nd ഇയർ പഠിക്കുവാണ്  ചെക്കൻ. അല്ലാതെ കള്ളൻ അല്ല. അതൊക്കെ വിശദീകരിച്ചത് അവന്റെ അച്ഛനായിരുന്നു.

അവൻ അസയിന്മന്റ്റ് ചെയ്യുകയാണ്, നാളെ സബ്മിറ്റ് ചെയ്യാൻ ഉള്ളതാ. കാറ്റ് കയറാൻ വേണ്ടി വാതിൽ തുറന്നിട്ടതാനെന്നും പറഞ്ഞു. പോലീസുകാർക്ക് തങ്ങളുടെ അമളി ബോധ്യമായി. എഞ്ചിനീയറിംഗ് കോളേജിൽ കേറിയിട്ടില്ലാത്ത അവർ ഡ്രാഫ്റ്റർ ആദ്യമായി കാണുകയായിരുന്നു.

 വീട്ടുകാരോടും, അവനോടും ക്ഷമ പറഞ്ഞു ഇറങ്ങിയ ശേഷം എന്തായാലും ഇക്കഥ സ്റ്റേഷനിലെ മറ്റാരും അറിയരുതെന്ന് അവർ പരസ്പരം സമ്മതിച്ചു മൂളി.

"ഇതാണ് പറയുന്നത് പഴഞ്ചൊൽ മേൻ പതിർ  നഹി ഹേൻ എന്ന്"
"ഏതു പോലീസുകാരനും ഒരബദ്ധം പറ്റും"
അവർ രണ്ടാളും ചിരിച്ചുകൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു സ്ഥലം വിട്ടു.


(കടപ്പാട് - ഗാരി കുരിയൻ പോൾ)

Friday 9 August 2013

Naturenamored

(Another attempt at a Sonnet)

Blow thine kiss of love,
the breeze of my spring
The aspen can't long
to dance to your tunes...

As the cool of the morning dew
enter me as I bloom,
Raise me to Asphodel and
cleanse my beluted soul...

Let me be the thorn of protection,
for you are the flower of my evening
who gives the fruit of my morrow.

I will sleep through the night fall,
bearing the gift of all felicity
wake in your hands at every dawn.

Saturday 22 June 2013

ദുഃഖം (Dukham - Sadness)

ദുഃഖം

 


മരണത്തിലും ശാശ്വതമായി
മറ്റൊന്നുണ്ട് പാരിൽ...

പെയ്തു തോർന്ന മഴയിലും,
മഴ തരാത്ത മേഘങ്ങളിലും,
വിലക്കപ്പെട്ട ഖനിയിലും,
ആരാലും കാണാതെ ഒളിഞ്ഞിരുന്ന ദുഃഖം !

മായയിലും മിഥ്യയിലും കടന്നു ചെല്ലും,
പ്രകാശവും തമസ്സും തടസ്സമല്ലാതെ,
വേർപാടിലും വേർപിരിയലിലും
മൂന്നാമനായി നിലയുറക്കും.

തകർന്ന പ്രതിജ്ഞകളിലും അജയ്യനായി,
വാക്കിൻറെ മുറിവിലും,
നോക്കിൻറെ മൂർച്ചയിലും,
വന്നു വേദനിപ്പിച്ചു പോകും.

ജാതിമതഭേദമന്യേ രാജ്യവും, രാജാവും -
മനുഷ്യരും, മൃഗങ്ങളും,
ഒരുപോലെ കൊണ്ടാടുന്ന ആഘോഷം -
ഭൂതവും ഭാവിയും  വർത്തമാനകാലത്തും
മരണത്തോടു കിടപിടിച്ച ദുഃഖം.

Tuesday 26 February 2013

ലോണ്ട ജങ്ങ്ഷന്‍ പാര്‍ട്ട് - 2 (LONDA Jn. Part - 2)

ലോണ്ട ജങ്ങ്ഷന്‍

പട്ടികളെ കണ്ടു പേടിച്ചിട്ടല്ല പക്ഷെ കൂടെ വന്നവരെ ആരെയും കാണാത്തോണ്ട് തിരിച്ചു സ്റ്റേഷനില്‍ കേറി ചെന്ന് നോക്കുമ്പോള്‍ അവടെ എന്തോ കശപിശ!

സ്ടുടെന്റ്സ് കണ്‍സെഷനില്‍ യാത്ര ചെയ്ത പലര്‍ക്കും ഐ.ഡി കാര്‍ഡ്‌ ഇല്ലായിര്‍ന്നു, അഥവാ ഉണ്ടെങ്കില്‍ അതൊക്കെ കീറിപ്പറിഞ്ഞു പേര് പോലും വായിക്കാന്‍ പറ്റാത്തതും. ഒടുവില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മുറി കന്നടയിലും ഒക്കെ സംസാരിച്ചു സംസാരിച്ചു 2500 രൂപയില്‍ കിടന്ന ഫൈന്‍ 4500 രൂപയില്‍ എത്തിച്ചു അതും അടച്ചു യാത്ര തുടരാന്‍ ധാരണയായി. ഫൈന്‍ അടച്ച സന്തോഷത്തില്‍ റെയില്‍വേ അതികൃതര്‍ ഒരു സന്തോഷ-വാര്‍ത്ത കൂടി തന്നു - കാലത്ത് പത്തിനുള്ള ട്രെയിന്‍ സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി, അടുത്ത ട്രെയിന്‍ ഈ പട്ടിക്കാട് വഴി വരണത് രാത്രി 2 മണിക്ക് ആയിരിക്കും എന്ന്. പടപേടിച്ച്‌ പന്തളത്ത് ചെന്നപ്പോ അവിടെ പന്തളം സുധാകരന്റെ പ്രസംഗം എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍.

ഇനി ഇവിടെ നിന്നിട്ട് വലിയ കാര്യമൊന്നും ഇല്ല. നമ്മുക്ക് മറ്റു വല്ല വഴിയും ആലോചിക്കാം എന്ന് പറഞ്ഞു എല്ലാരും പുറത്തേക്കു ഇറങ്ങി. ടാക്സി വിളിച്ചു പോകാന്‍ ആണെങ്ങില്‍ എല്ലാര്ക്കും കൂടി ഒരു 8-10 ടാക്സി വിളിക്കേണ്ടി വരും. ഒന്നാമതേ ഫൈന്‍ അടച്ചു 10-12 ഫുള്‍ എടുക്കാനുള്ള കാശു കളഞ്ഞു. ഇനി അധിക-ചെലവ് വേണ്ടെന്നു നിശ്ചയിച്ചു നടന്നപ്പോള്‍ ഒരു കാര്യം ഞങ്ങള്‍ക്ക് മനസിലായി. ടാക്സി വിളിച്ചു പോകാന്‍ ആണെങ്ങ്കില്‍ തന്നെ ട്രിപ്പ്‌ അടിക്കേണ്ടി വരും, 10 തവണ. കാരണം അവിടെ ഒരു ടാക്സിയെ ഒള്ളു, അതാണെങ്കിലോ ഒരു ടാക്സി അല്ല, ഒരു ജീപ്പ് സര്‍വീസ് ആണ്. അവിടുത്തെ ഏറ്റവും കാശുകാരന്റെ ഒരു സാധുര-സേവന-ഏര്‍പ്പാട്. പിന്നെ ഉള്ളത് ഒരു സാധാ ഓട്ടോയും 2 പെട്ടി ഓട്ടോകളും! അവരോടു ചോദിച്ചറിഞ്ഞു അടുത്ത ബസ്‌ സ്റ്റാന്‍ണ്ട് ഒരു കിലോമീറ്റെര്‍ അകലെയാണ്. അവര്‍ക്ക് കോള് ഒത്തു. പെട്ടിയും തൂക്കി നടക്കാന്‍ വയ്യാത്ത സാധു ജനങ്ങളെ വണ്ടികളില്‍ കയറ്റി വിട്ടിട്ടു ആരോഗ്യശ്രീമാന്‍മാരായ ഞങ്ങള്‍ അത് നടന്നു താണ്ടുവാന്‍ തീരുമാനിച്ചു. കാഴ്ചകളും കാണാല്ലോ.

അവിടുത്തെ മെയിന്‍ റോഡ്‌ വഴി വേണം ബസ്‌ സ്റ്റാണ്ടിലേക്ക് പോകാന്‍. ആ വഴി നടന്നപോള്‍ കണ്ടു, ഇതൊരു ഓണം കേറാ മൂലയാനെന്നു ! ആകെ 3 കടകള്‍. ഭാഗ്യം അതില്‍ ഒരു കടയില്‍ എയര്‍ടെല്‍ ബോര്‍ഡ്‌ വച്ചിട്ടുണ്ട്. പിന്നെ മുമ്പ് പറഞ്ഞ ആ ഹോട്ടല്‍. പിന്നെ ഒരു സ്കൂള്‍, 4 വരെ മാത്രേ ഒള്ളു. ഒരു ഫോറെസ്റ്റ് ഓഫീസേര്‍സ് ബംഗ്ലാവ്, ലോണ്ട ടൌണ്‍ തീര്‍ന്നു !

ട്രെയിന്‍ ഇറങ്ങിയപോള്‍ കര്‍ണാടക സിഗ്നല്‍ ആണ് കാണിച്ചതെങ്കില്‍, നടന്നു നടന്നു ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയിപോള്‍ കാണിച്ചു "വെല്‍കം റ്റു മഹാരാഷ്ട്ര" .

ആരെങ്കിലും ഗോവയില്‍ പോയി ബസ്‌ വിളിച്ചോണ്ട് വന്നാലെ ഒള്ളു. സര്‍വീസ് ഇവിടെ ദിവസം 3-4 എണ്ണമേ ഒള്ളു. കൂട്ടത്തില്‍ മുതിര്‍ന്ന ഒരു ഹരി ചേട്ടന്‍ ആ മിഷന്‍ ഏറ്റെടുത്തു, ഒരു മലംച്ചരക്ക് കൊണ്ട് പോണ ജീപ്പില്‍ കേറി സ്ഥലം വിട്ടു. ഗോവയില്‍ എത്താന്‍ കുറഞ്ഞത് ഒന്നര മണിക്കൂര്‍, അവിടെ ചെന്ന് ബസ്‌ അറേഞ്ച് ചെയ്തു തിരിച്ചു എത്താന്‍ വീണ്ടും ഒരു രണ്ടു മണിക്കൂര്‍. മൂന്നര മണിക്കൂര്‍ കിടക്കുന്നു ഇനിയും. റെയില്‍വേ കക്കൂസില്‍ പോകാന്‍ ധൈര്യമില്ലതവരും, പറ്റാത്തവരും സ്റ്റാന്‍ഡിലെ കടയില്‍ നിന്ന് വെള്ളം (മിനെരല്‍ വാട്ടര്‍ എന്ന് സ്ടിക്കെര്‍ ഒട്ടിച്ച കുപ്പികള്‍) വാങ്ങി കാട് കയറി. പ്രൈവസി വേണം എന്ന് വാശിയുള്ള ചിലര്‍  ബംഗ്ലാവിന്റെ വേലിയും ചാടി.

ചിലര്‍ ചീട്ടു കുത്തെടുത് കളി തുടങ്ങി. ബാക്കിയുള്ളവര്‍ ബോറടിച്ചു ബാഗുകളില്‍ തിന്നാന്‍ വല്ലോം ഉണ്ടോ എന്ന് തിരച്ചില്‍ തുടങ്ങി. നോക്കുമ്പോള്‍ അതാ ഒരുത്തന്‍റെ ബാഗില്‍ ഒരു ടെന്നീസ് ബോള്‍. ഗോവയില്‍ എറിപ്പന്തു കളിയ്ക്കാന്‍ കൊണ്ട് വന്നതാണ്. ഇതെങ്കില്‍ ഇത്, സമയം പോകുമല്ലോ എന്ന് കരുതി, നമ്മള്‍ 'ക്യാച്ച് ആന്‍ഡ്‌ ക്യാച്ച്' കളിയ്ക്കാന്‍ തീരുമാനിച്ചു. കളി തുടങ്ങി. ഒരു പത്തു മിനിറ്റ് അങ്ങോട്ട്‌ കഴിഞ്ഞതും, ചുറ്റും കുറച്ചു ജനം. കീരീടത്തില്‍ ലാലേട്ടന്‍ കീരിക്കാടനെ അടിച്ചു വീഴ്ത്തുന്നത് കാണാന്‍ വന്നു നിക്കുന്ന പോലെ ! ചുറ്റും കൂടി നിക്കുകയാണ് !

ഞാന്‍ അവരെ നോക്കി. സഹതാപ്പിക്കണോ, കരയണോ, ചിരിക്കണോ എന്ന അവസ്ഥയിലായി. വിംബ്ള്‍ടണില്‍ കളി നടക്കുമ്പോള്‍ റൊളക്സ് പരസ്യത്തില്‍ കാണിക്കുന്നത് പോലെ ആളുകള്‍ ബാളില്‍ തന്നെ നോക്കി തല അങ്ങോട്ട്‌ തിരിക്കുന്നു, പിന്നെ ഇതാ ഇങ്ങോട്ട് തിരിക്കുന്നു.. ബാളിന്റെ ഭ്രമണപദത്തില്‍ ആണ് അവരുടെ ശ്രദ്ധ മുഴുവനും. അവര്‍ ബാളും ഇങ്ങനൊരു കളിയും ഒക്കെ ആദ്യമായി കാണുകയാണ് എന്ന് എനിക്ക് തോന്നി. മറ്റു ചിലര്‍ അന്തംവിട്ടു കുന്തംവിഴുങ്ങി നിന്ന് ചീട്ടുകളി കാണുന്നു.. ഈ കോമെടി ഷോകള്‍ ഒക്കെ നടക്കുന്നതിനിടയില്‍ മൂന്നു-മൂന്നര മണിക്കൂര്‍, അല്ല അതിലും കൂടുതല്‍, പോയത് അറിഞ്ഞില്ല. വിശപ്പിന്റെ വിളി സഹിക്കവയ്യാതായപ്പോള്‍ ദൂരെ നിന്ന്  എന്തെന്നില്ലാത്ത ഒരു കടകട സബ്ദം കേള്‍ക്കുമാറായി, നമുക്ക് പോകാന്‍ ഒള്ള ബസ്സുകള്‍ എത്തി.

റോഡില്‍ ഇറങ്ങിയപ്പോള്‍ അടുത്ത മെസ്സേജ് വന്നു "വെല്‍ക്കം റ്റു ഗോവ"...
"ഹൊഹ്, ഇനി വെറും 2 മണിക്കൂര്‍, അത് കഴിഞ്ഞാല്‍ "ഗ്ഗോാാവ്വാാാാാ" എന്ന് എല്ലാരും ഒരേ സ്വരത്തില്‍ അലറി.

എങ്കിലും അത്ര പെട്ടെന്ന് നമ്മള്‍ക്ക് സ്വര്‍ഗ്ഗരാജ്യം തരില്ലെന്ന് ബോധ്യമായി.

ഹോണ്‍ ഒഴികെ മറ്റെല്ലാത്തിനും സൌണ്ട് ഉള്ള, തേര്‍ഡ് ഗിയറിനു മുകളില്‍ കേറാന്‍ കഴിയാത്ത ആ ബസ്സില്‍ നിരങ്ങി നിരങ്ങി ആയിരുന്നു യാത്ര. മണിക്കൂറില്‍ ഒരു വണ്ടിയെ മാത്രം വെച്ച് കണ്ടുമുട്ടുന്ന, വളവോ തിരിവോ ഇല്ലാത്ത സൂപ്പര്‍ ഹൈവേ, ഒരാള്‍ക് വേറെ ഏതു വണ്ടിയില്‍ ആണെങ്കിലും ആ 80 കിലോമീറ്റെര്‍ പോകാന്‍ ഒരു മണിക്കൂര്‍ മതിയാകും, എന്നിട്ടും ആ കട്ടപ്പുറത്ത് കണ്ടം ചെയ്യറായ ആ ബസ്സില്‍ 4 മണിക്കൂര്‍ എടുത്തു ഗോവ എത്താന്‍ ! അങ്ങനെ 2:30 നു തുടങ്ങിയ ആ യാത്ര 6:30 നു അവസാനിച്ചു.

ഇത്തവണ ഞങ്ങള്‍ (കലി തീര്‍ക്കാന്‍ എന്നാ മട്ടില്‍) ശെരിക്കും അലറി ... ഗ്ഗോാാാവ്വാാാാാാ !

Wednesday 16 January 2013

ലോണ്ട - ജങ്ങ്ഷന്‍ പാര്‍ട്ട്‌ -1 (LONDA Jn. Part-1)

ലോണ്ട - ജങ്ങ്ഷന്‍ 

പൊതുവിവരത്തിന് : ഇത് തിരോന്തോരത്തുകാര് പറയുംപോലെ 'ലോണ്ടെ ആ കാണണ ജങ്ങ്ഷന്‍' അല്ല മറിച്ചു ഒരു സ്ഥലം ആണ്. ഒരു റെയില്‍വേ സ്റ്റേഷന്‍. (ഷോര്‍ണൂര്‍ ജങ്ങ്ഷന്‍ എന്നൊക്കെ പറയും പോലെ) ഒരു 4 കൊല്ലം മുമ്പ് വരെ ഇന്ത്യന്‍ ഭൂപടത്തില്‍ ഇല്ലാതിരുന്ന ഒരു സ്ഥലം. ഇന്ന് അത് ഗൂഗിള്‍ മാപ്സില്‍ വരെ കാണാം. അതിനു നന്ദി പറയേണ്ടത് ഒരു കൂട്ടം എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളോടും.

സമയം വെളുപ്പിനെ എഴുമണി, ഒരു ചിന്നം വിളിയോടെ അവര്‍ സഞ്ചരിച്ചിരുന്ന തീവണ്ടി നിന്നു. ഇത്ര വേഗം സ്ഥലം എത്തിയോ എന്നാ മട്ടില്‍ കുറച്ചു തലകള്‍ പൊങ്ങി തീവണ്ടിയുടെ ജനാല വഴി പുറത്തേക്കു നോക്കി. "ഇല്ലടാ ഇതേതോ ഗുദാം ആണ്. ലോണ്ട ജങ്ങ്ഷന്‍"....", സ്ഥലം എത്താന്‍ ഇനിയും കുറെ ഉണ്ടെന്നു തോന്നുന്നു" അതില്‍ പല തലകളും പറഞ്ഞു. തലകള്‍ താഴ്ന്നു, പുതപ്പിനടിയിലേക്കു കയറി.

അപ്പോഴേക്കും ആരോ കൂവി (കോഴി അല്ല) "ട്രെയിന്‍ ഇതുവരേ ഒള്ളു, ഇനി ഇവിടുന്നു മാറി കയറണം"
"മൈ ലൂ.. (പഞ്ചസാര പാട്ട് അല്ല) ഉറങ്ങാനും സമ്മതിക്കൂല" എന്നും പറഞ്ഞു കുറെ തലകള്‍ ഉയര്‍ന്നു. അവര്‍ ബാക്കിയുള്ളവരെ കുത്തിപ്പൊക്കി.

എല്ലാരും ട്രെയിനിനു പുറത്തിറങ്ങി, ഇനി ആരും ഉറങ്ങിപ്പോയി, ഇറങ്ങാന്‍ ഇല്ലെന്നു ഉറപ്പുവരുത്തി.
"എപ്പോഴാ മാറി കയറേണ്ട ട്രെയിന്‍ വരുന്നേ?" എവിടുന്നോ വീണ്ടും ചോദ്യം.
സംഘത്തിന്‍റെ മറ്റേ അറ്റത് നിന്ന് മറുപടി "അടുത്ത ട്രെയിന്‍ പത്തു മണിക്കാണെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു"
"ഓ അപ്പൊ ഒരു ചായ കുടിച്ചു കക്കൂസ്സില്‍ പോയേച്ചും വരാനുള്ള ടൈം ഉണ്ട്" - മറ്റൊരു കമന്‍റ് 
"കക്കൂസ്സില്‍ പോയില്ലെങ്കിലും വേണ്ടൂല, എനിക്ക് വല്ലോം തിന്നണം, ഒടുക്കത്തെ വിശപ്പ്!" - മറ്റൊരുത്തന്‍

അവര്‍ പതുക്കെ പ്ലാറ്റ്ഫോറത്തിലൂടെ നടക്കാന്‍ തുടങ്ങി. ഒരു കൂട്ടം കാന്‍റീനിലേക്ക്, മറ്റൊരു കൂട്ടം കക്കൂസ് തേടി, വൃത്തിയും വെടിപ്പും ഉള്ള ചിലര്‍ ബ്രഷും എടുത്ത് അടുത്തുള്ള ടാപ്പിന്റെ ചുവട്ടിലെക്കും. 3 മണിക്കൂര്‍ ഉണ്ടല്ലോ കളയാന്‍, അടുത്ത ട്രെയിന്‍ വരുന്നത് വരെ.

ഞാന്‍ പോയത് "കോഫീ ഷോപ്പ്" എന്ന് ബോര്‍ഡ്‌ വച്ച ഒരു കടയിലേക്ക്. അവിടെ ചെന്ന് കോഫീ ഉണ്ടോ എന്ന് ചോദിച്ചപോള്‍ "നഹീ" എന്ന് മറുപടി കിട്ടി. ജീവിതത്തില്‍ അന്ന് ആദ്യമായി കോഫി ഇല്ലാത്ത കോഫീ ഷോപ്പ് ഞാന്‍ കണ്ടു. ഖാന എന്നും പറഞ്ഞപോള്‍ ബണ്‍ എന്ന് മറുപടി. എല്ലാം ഒറ്റവാക്കില്‍ . ബണ്‍ എങ്കില്‍ ബണ്‍ എന്ന് വെച്ച് അതിലേക്കു നോക്കിയാ ഞാന്‍ ഞെട്ടി. 4 കളറില്‍ ഏതാനും ബണ്ണുകള്‍ , ഒരു ബണ്‍ - ഏറ്റവും  താഴെ കറുപ്പ് നിറം (എന്തുകൊണ്ടെന്ന് ചോദിക്കരുത്) അതിനു മുകളില്‍ കുറച്ച് ഭാഗം ബണ്ണിന്‍റെ യഥാര്‍ത്ഥ നിറം. അതിനു മുകളില്‍ പൂത്തു പൂത്തു ഒരു അത്തപ്പൂക്കളം പോലെ പച്ച നിറം, ആ പച്ചയുടെ മുകളില്‍ അത്തത്തിനു നടുവില്‍ ഉള്ള മുത്തപ്പനെ പോലെ പൂപ്പല്‍ പോലും ചത്ത്‌ ഗ്രേ കളറില്‍ ഇരിക്കുന്നു! കണ്ടമാത്രയില്‍ തന്നെ നീട്ടി ഒരു വാള്‍ വെക്കാന്‍ മനസ്സ് പറഞ്ഞെങ്കിലും കാലി വയര്‍ അതിനു അനുവദിച്ചില്ല! കേരളത്തില്‍ ആയിരുന്നെങ്ങില്‍ ഫുഡ്‌ പോയിസണിങ് എന്ന പേരില്‍ കട പൂട്ടിയേനെ.

എന്തായാലും ബണ്‍ വേണ്ടാന്ന് വെച്ച് ഞാന്‍ സ്റ്റേഷന് പുറത്തിറങ്ങി. അടുത്ത് നോക്കുമ്പോള്‍ തരക്കേടില്ലെന്ന് തോന്നിക്കുന്ന ഒരു ഹോട്ടല്‍, കേറി വീണ്ടും ചോദിച്ചു കോഫീ? നഹീ ഒണ്‍ലി ജ്യൂസ്‌ എന്ന് വീണ്ടും. (ഇന്നാട്ടുകാര്‍ക്കെന്താ കാപ്പി ഹറാം ആണോ? ഒരു നിമിഷം ചിന്തിച്ചു) ജ്യൂസ്‌ എങ്കില്‍ ജ്യൂസ്‌ എന്ന് പറഞ്ഞപ്പോള്‍ വീണ്ടും പെസ്പി ഓര്‍ സ്പിരിറ്റ്‌ എന്ന്. സ്പിരിറ്റ്‌ വേണ്ടാന്ന് വച്ച് ഞാന്‍ ഒരു പെപ്സിക്ക് പറഞ്ഞു. കൊണ്ട് വന്ന സാധനം കണ്ടു ഞാന്‍ ധ്രിതങ്കപ്പുളകിതനായിപ്പോയി ! ഞാന്‍ കരുതിയ പോലെ ആള്‍ക്ക് വിവരം ഇല്ലാത്തത് അല്ല, അത് പെപ്സിയും അല്ല. ഐറ്റം "പെസ്പി" തന്നെ. കുപ്പിയുടെ പുറത്തുള്ള പടത്തില്‍ "വിനോദ് ഖന്ന വിക്ടറി ചിന്നവുമായി ഇളിക്കുന്നു" എമോട്ടിക്കോണ്‍ ഭാഷയില്‍ പറഞ്ഞാല്‍ മുഖം " :O " എന്ന് ആയിപ്പോയി.
പിന്നെ അറ്റകൈക്ക്കത്രിന കൈഫ്‌'ന്റെ പടം കണ്ട എന്തോ ഒന്ന് വാങ്ങി കുടിച്ചു ദാഹം അടക്കി. കത്രിന കൈഫ്‌ വന്നിട്ട് അന്ന് 3-4 കൊല്ലം ആകുന്നെ ഒള്ളു അപ്പോള്‍ മാക്സിമം അത്രെയും പഴക്കമെ അതിനുണ്ടാകു എന്നാ ആശ്വാസത്തില്‍ !

തുടര്‍ന്ന് സ്റ്റേഷന്‍ പരിസരത്ത് നിന്നും പുറത്തേക്കു ഇറങ്ങി. മനോഹരമായ ഒരു നാട്. റെയില്‍വേ പാളo രണ്ടായി ഭാഗിച്ചു പോകുന്നു. ഒരു വശത്ത് നോക്കെത്താദൂരത്തോളം പാടങ്ങള്‍, എങ്ങും പച്ച. ഇപ്പുറത്ത് മുഴുവന്‍ കാട്. അതിലൂടെ ഒരു റോഡ്‌, റോഡില്‍ കുറെ പട്ടികളും തീര്‍ന്നു! "ഇതേതു ഗുദാം? എന്തായാലും കാണാന്‍ കൊള്ളാം! മനുഷ്യന്മാരില്ലേ ഈ നാട്ടില്‍........?"

(റ്റു ബീ കണ്ടിന്യൂട് ഇന്‍... പാര്‍ട്ട്‌ 2)

Sunday 13 January 2013

Guardian Angel - Sonnet

(My first attempt at writing a Sonnet. For she, who woke me up from my slumber n made me take up poems)



On a distance I saw lily whites,
Nearer I found you in bright.
Guided me away from blight,
Like a lamb I followed the light.

In sadness I will dissolve,
Only to be precipitated by your Love.
Once I had a God,
Now I have her smile.

Extricate me from the pain of longing,
Across the prostration I swam,
To reach the far away horizon.

The wistfulness for your care
Carrying me through the apoplexy,
There I saw the shore of comfort in you.

Friday 4 January 2013

Sadness of the Earth - ധരിത്രിയുടെ വിലാപം

ധരിത്രിയുടെ വിലാപം 

(ഭൂമിയും ഭൂമിദേവിയും കരയും 
നശിപ്പിക്കപ്പെട്ട ഓരോ ജീവനും കണ്ട്...)



വെണ്‍മേഘ പുലരിയിലെങ്ങൊ 
ചിന്നിപ്പോയൊരു കിനാവുമേറി 
നടന്നകന്നൊരു യാത്രിക.

ഓരോ ചുവടിലും ദുഃഖഭാരം കൂടി,
പിന്നോട്ട് വലിച്ചപ്പോഴും തളര്‍ന്നില്ല.
ധരിത്രിയുടെ കണ്ണുനീര്‍, മഴയായി 
അവളെ തഴുകി, സ്നേഹസ്പര്‍ശത്താല്‍.

അരുണനും ലജ്ജിച്ചു തലതാഴ്ത്തി,
അമര്‍ഷത്താല്‍ പവനനും മേഘവും 
ഏറ്റുമുട്ടി.
ഇടിമിന്നലുകളുടെ അകമ്പടിയോടെ 
കൊടുമ്പിരികൊണ്ട കലഹം.

പെണ്‍കൊടിയുടെ മരണവും,
ചേതനയറ്റ കണ്ണുകളും,
ആത്മാവ് വെടിഞ്ഞ ജീവനും,
മൂളലുകള്‍ മാത്രം ബാക്കിവച്ചു.

ആളിക്കത്തിയ കോപം വിലാപത്തിന് വഴിമാറി.