Monday 3 December 2012

ഗേള്‍ ഫ്രെണ്ട് (പാര്‍ട്ട്‌ 2)

ഗേള്‍ ഫ്രെണ്ട് (പാര്‍ട്ട്‌ 2)

* കൃത്യം ഒരു കൊല്ലത്തിനു ശേഷം*
ലവന്‍ ആ ഫ്ലാഷ് ബാക്കില്‍ നിന്ന് ഞെട്ടി ഉണര്‍ന്നു, ആരോ എന്തോ ചോദിച്ചപ്പോള്‍. "അളിയാ നീ ഇപ്പോഴേ പൂസായോ?, അടുത്തത് ഒഴിക്കണ്ടേ?"...
"ഞാന്‍ കുറച്ചു പഴയ കാര്യങ്ങള്‍ ആലോചിച്ചു ഇരുന്നു പോയതാ.. നീ ഒഴി"

"അതല്ലെങ്കിലും അങ്ങനെയാണല്ലോ, നാലെണ്ണം അകത്തു ചെല്ലുംബോഴാ പലര്‍ക്കും ഫ്ലാഷ് ബാക്ക് ഉണ്ടാവുന്നത്.. നീ ഇത് കൂടി പിടിപ്പിച്ചിട്ട് ബാക്കി കണ്ടോ."
ലവന്‍ അടുത്തതും അടിച്ചു. എന്നിട്ട് ആലോചന തുടര്‍ന്നു..  അവളെ വിളിച്ചിട്ട് കുറെ നാള്‍ ആയിരിക്കുന്നു. നാളെ എങ്കിലും വിളിക്കണം. എപ്പൊ കെട്ട് മാറുമോ എന്തോ! (അവര്‍ ഇപ്പോള്‍ നല്ല സ്വരച്ചേര്‍ച്ചയില്‍ അല്ല)

 ബസ്‌  കുടുങ്ങി കുടുങ്ങി മല കയറി തുടങ്ങി. "അല്പം കൂടി വേഗത്തില്‍ പോ അണ്ണാ, മിക്സ്‌ ചെയ്യാതെയാ അടിച്ചേ. എല്ലാം വയറ്റില്‍ കിടന്നെങ്കിലും മിക്സ്‌ ആവട്ടെ" അവര്‍ വീണ്ടും ടൂറില്‍ ആണ്. ഇത്തവണ മൂന്നാറിലേക്ക്. കാപ്പി തോട്ടങ്ങള്‍ കണ്ടുകൊണ്ടു മല കയറിയപ്പോള്‍ ലവന്‍ ഓര്‍ത്തു കാപ്പി മിക്സ്‌ ചെയ്തു ഇതുവരെ താന്‍ അടിചിട്ടില്ലല്ലോ, ഇത്തവണ ആ കുറവ് ഒന്ന് നികത്തണം! നല്ല ഒന്നാംതരം ഫ്രെഷ് കോഫി വെച്ച് തന്നെ. തീരുമാനം എടുത്തു കഴിഞ്ഞു.

കോളേജില്‍ ലവന്‍ ഇപ്പോള്‍ അറിയപ്പെടുന്നൊരു കുടിയന്‍ ആണ്. കൊളോക്കിയലീ പറഞ്ഞാല്‍ ഒരു 'ടാങ്ക്'
"എം സി യും ഗ്ലാസും ഉണ്ടെങ്കില്‍ പിന്നെ മറ്റൊന്നും വേണ്ട, സോടയോ ഐസോ പോലും വേണ്ട" എന്നൊരു ചൊല്ല് വരെ ഉണ്ട് അവനെ കുറിച്ച്. അതില്‍ അവനു കുറെച്ചെങ്കിലും അഭിമാനം തോന്നിയിരുന്നു. വെറും ഒരു കൊല്ലത്തെ എക്സ്പീരിയെന്‍സ് മാത്രം ഉള്ള ഒരു കുടിയനെ സംബന്ധിച്ചിടത്തോളം അതൊരു ക്രെടിട്ടു തന്നെ അല്ലെ? അതായിരുന്നു അവന്‍റെയും ചിന്ത.


അവര്‍ മൂന്നാറെത്തി, രാവിലെ മുഴുവന്‍ സയിറ്റ് സീയിംഗ്, ബാര്‍ വിസിറ്റിംഗ്, തുടര്‍ന്നുള്ള ശയന-പ്രദിക്ഷണം, ഇത്യാദിമുധലായ കലാപരിപാടികളില്‍ ഏര്‍പ്പെട്ടു കഴിച്ചു കൂട്ടി. രാത്രി ഹോട്ടലില്‍ കയറുമ്പോള്‍ എല്ലാരുടെയും കയ്യില്‍ ഉണ്ടായിരുന്നു ഓരോ കുപ്പി എം സി . അത് പിന്നെ അങ്ങനെ ആണല്ലോ വേണ്ടത്. പയ്യന്മാര്‍ മാത്രം കോളേജ് ഓര്‍ഗനൈസ് ചെയ്തതല്ലാത്ത ടൂര്‍ പോകുമ്പോള്‍ അങ്ങനെ തന്നെ അല്ലേ വേണ്ടത് ?

അര കിലോ മിക്സ്റ്ററിനും 500 മില്ലി സോടക്കും ഒരു കുപ്പി എം.സി ക്കും ശേഷം അവന്‍ പെട്ടെന്ന് അവളെ വിളിച്ചു സംസാരിക്കണം എന്ന് തോന്നി. അതും അങ്ങനെയാണല്ലോ.. വെള്ളമടിച്ചു കഴിയുമ്പോള്‍ പ്രേമം മൂക്കും എന്നല്ലേ?

"ഹലോ, ഓര്‍മ്മയുണ്ടോ?"...
"ങ്ങും എന്താ ഇപ്പോള്‍ വിളിച്ചേ? കുറെ നാള്‍ ആയി നിനക്കല്ലേ ഓര്‍മയില്ലാത്തത് എന്നെ പറ്റി"
"അങ്ങനെ ഞാന്‍ മറക്കുമോ നിന്നെ, കുറച്ചു ബിസി ആയിപ്പോയി മോളെ, അതല്ലേ.."
"എന്താ പതിവില്ലാത്ത ഒരു സ്നേഹം? നീ വെള്ളമടിച്ചിട്ടുണ്ടോ?"
"നിനക്കറിയില്ലേ ഞാന്‍ വെള്ളമാടിക്കറില്ലെന്നു.. ഹഹഹ.." *സ്വയം പുച്ചിച്ചുകൊണ്ട് (കൂട്ടത്തില്‍ അവളെയും) അവന്‍ ചിരിച്ചു.. നിര്‍ത്താതെ.
"നീ ഇപ്പോള്‍ ഒരു മുഴു കുടിയന്‍ ആയി മാറി അല്ലെ?"
"എന്റെ കണ്ട്രോള്‍ ഇതുവരെ പോയിട്ടില്ല മോളെ. ഏതറ്റം വരെ പോകും എന്നും നിനക്ക് അറിയണ്ടേ, അതിനല്ലേ ഞാന്‍ ഇങ്ങനെ കുടിച്ചു തിമിര്‍ക്കുന്നത്."
"എടാ ..."
"മിണ്ടാണ്ടിരിയെടീ, ആഹാ വെള്ളമടിച്ചിട്ട് കോപം ആദ്യമായാണല്ലോ, ഇന്ന് ചെലപ്പോ കണ്ട്രോള്‍ പോകുമായിരിക്കും.. ഹഹഹ..." *നിര്‍ത്താതെയുള്ള ചിരി വീണ്ടും*
"ഇതെല്ലം ഞാന്‍ കാരണം ആണെന്നാണോ നീ പറഞ്ഞു വരുന്നേ? (മലയാള ഭാഷയില്‍ കാപ്സ്-ലോക്ക് ഉണ്ടായിരുന്നെങ്കില്‍ ഇവിടെ അത് ചേര്‍ക്കാമായിരുന്നു!)
ഞാന്‍ നിന്നോട് ജീവിതം എന്ജോയ്‌ ചെയ്യാനേ പറഞ്ഞോളു, ഒരു മുഴു കുടിയന്‍ ആവാന്‍ പറഞ്ഞില്ല! നിനക്ക് ഇക്കാര്യത്തില്‍ പക്ഷെ കണ്ട്രോള്‍ ഇല്ലാതെ പോയല്ലോടാ"
"അതല്ലേ നിനക്കും കാണേണ്ടിയിരുന്നത്, ഇപ്പോള്‍ നിനക്ക് സന്തോഷം തോന്നുന്നില്ലേ?"

 @#%#$&%^*&^%%#@$
#%@^&$*%$$#$@%!

പിന്നെയും ആ തര്‍ക്കം കുറെ നീണ്ടു പോയി.

ഒടുവില്‍ അവള്‍ "ഇങ്ങനെ പോയാല്‍ ശെരിയാവില്ല, നമുക്ക് ഈ റിലേഷന്‍ അവസാനിപ്പിക്കാം!"
"അപ്പോള്‍ നിനക്ക് കണ്ട്രോള്‍ ഇല്ലാത്ത എന്നെ കാണണ്ടേ?"
"വേണ്ട, നിന്നെ എനിക്ക് കാണുകയേ വേണ്ട!"
"മനസ്സില്‍ കുറ്റബോധം തോന്നുമ്പോള്‍ ചെയ്യുന്നതൊക്കെയും മണ്ടത്തരം ആയിരിക്കും! അങ്ങനെ അല്ലല്ലോ..ഏ.. ടയലോഗ്  തെറ്റിയോ?
(വീണ്ടും) ഹഹഹ "
"എനിക്കെന്തിനു കുറ്റബോധം? നീ സ്വയം തുലയാന്‍ തുനിഞ്ഞു ഇറങ്ങിയതില്‍?"
"അത് ശെരിയാ പെണ്ണുങ്ങള്‍ പറയുന്നതും ചെയ്യുന്നതും ആണല്ലോ എന്നും ശെരി. അതുകൊണ്ട് അവര്‍ക്ക് കുറ്റബോധം ഒരിക്കലും തോന്നെണ്ടതില്ലല്ലോ! എന്നാലും ഒന്ന് ചോദിച്ചോട്ടെ, നിനക്ക് ഇതില്‍ ചെറിയൊരു പങ്ക് എങ്കിലും ഇല്ലേ? ഉണ്ടെന്നു ഞാന്‍ പറഞ്ഞാല്‍ നീ അത് നിഷേധിക്കുമോ?"

*ക്ലിക്ക്*

 പിന്നീടൊരിക്കലും ആ നമ്പര്‍ ചലിച്ചിട്ടില്ല. ഇന്ന് ആ നമ്പര്‍ നിലവിലുണ്ടോ എന്നും അവനു അറിയില്ല.
 

Saturday 1 December 2012

ഗേള്‍ ഫ്രെണ്ട് (പാര്‍ട്ട്‌ - 1)

ഗേള്‍ ഫ്രെണ്ട് (പാര്‍ട്ട്‌ - 1)

ദിസ്ക്ലയ്മാര്‍: ഇത് ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ കഥ. ജീവിച്ചിരിക്കുന്നവരുമായി അല്ലാതെ മരിച്ചവരുമായി ഈ കഥയ്ക്ക് യാധൊരു സാമ്യവും ഇല്ല. സാമ്യം തോന്നിയാല്‍ ഒട്ടും യാദ്രിശ്ചികവും അല്ല.

ഒരു ഫ്ലാഷ് ബാക്ക് :
അഞ്ചാം സെമസ്റ്റെര്‍ ടൂറിന്റെ ഏഴാം ദിവസം അവര്‍ ഗോവയില്‍ എത്തി. നീണ്ട നാലു മണിക്കൂറത്തെ ബസ്‌ യാത്രക്ക് ശേഷം. (4 എങ്കിലും 14 എന്ന് തോന്നിപ്പോയി പലര്‍ക്കും ആ യാത്ര) തിരുവനന്തപുരത്തെ പേരുകേട്ട ഒരു എഞ്ചിനീയറിംഗ് കോളേജ് ഗ്രൂപ്പ് ആണ്. മെക്കാനിക്കല്‍ വിഭാഗം പഠിക്കുന്നവര്‍. അവരാണല്ലോ പൊതുവേ ഗോവയില്‍ പോകാന്‍ തിടുക്കം കൂട്ടുന്നവര്‍. കൊള്‍വ ബീച്ച് റിസോര്‍ട്ടില്‍ എത്തി അവരവരുടെ റൂമുകളില്‍ കയറി. "വൈകിട്ടെന്താ പരിപാടി?" എന്ന ലാലേട്ടന്റെ ചോദ്യം ആണ് എല്ലാരുടെയും മനസ്സില്‍ തത്തി കളിക്കുന്നത്.

റൂമില്‍ കയറി മൊബൈല്‍ സ്വിച്ച് ഓണ്‍ ചെയ്തു നോക്കിയ ................. (ശൊഹ് ശെരിക്കും പേര് പറയാനും പറ്റില്ല, എന്ത് പേരിടും എന്ന് ഒരു ഊഹവും ഇല്ല, തല്‍ക്കാലം അവനെ നമുക്ക് ലവന്‍ എന്നു വിളിക്കാം ) ..... ലവന്‍ ഞെട്ടി. 16 മിസ്സ്ഡ് കാള്‍, 3 മെസ്സേജ് എല്ലാം അവന്‍റെ അല്ല ലവന്‍റെ ഗേള്‍ ഫ്രണ്ട് തന്നെ. എന്തോ കലിപ്പുണ്ടല്ലോ... ചെന്നയില്‍ പഠിക്കുന്ന അവന്റെ ഗേള്‍ ഫ്രണ്ട് ഇങ്ങനെ വിളിക്കാന്‍ എന്ത് കാര്യം എന്ന് അറിയാന്‍ വേണ്ടി അവന്‍ തിരിച്ചു വിളിച്ചു.

"എന്താടാ ഇത്ര നേരമായും വിളിക്കാതെ? ഇന്നലെ ബാംഗ്ലൂരില്‍ നിന്ന് തിരിച്ച ശേഷം ഒരു മെസ്സേജ് പോലും ചെയ്തില്ലല്ലോ. എവിടെ പോയിരിക്കുകയിര്‍ന്നു ഇത്ര നേരം?" (ഇതെന്തു പൊല്ലാപ്പ്! ഒരു ഹലോ പോലും ഇല്ലേ? അവന്‍ ചിന്തിച്ചു, പക്ഷെ ചോദിച്ചില്ല)

"നീണ്ട യാത്ര ആയിരുന്നു, ഇടയ്ക്കു വെച്ച് വണ്ടി കേടായി, ഇപ്പോള്‍ എത്തിയേ ഒള്ളു. ഇതിനാണോ ഇത്രെയും വിളിച്ചേ?"

"വൈകിട്ടെന്താ പരിപാടി? വെള്ളടി ആണോ?"

"ഫ്രണ്ട്സ് അടിക്കുന്നുണ്ട്, നിനക്കറിയില്ലേ ഞാന്‍ അടിക്കില്ലെന്നു (അത് സത്യം ആയിരുന്നു, അന്നൊരു കാലത്ത്, ബാക്കി വഴിയെ പറയാം) അവര്‍ക്ക് കമ്പനി കൊടുക്കും, അത്രേ ഒള്ളു."

*മറുതലക്കല്‍ നിന്ന് എന്തോ പൂച്ചക്ക് മാന്ത് കിട്ടിയ പോലൊരു ഒച്ച*

"എന്താ? എന്താ ഒരു ശബ്ദം?"

"ഗോവയില്‍ എത്തിയിട്ടും നീ അടിക്കുന്നില്ലേ?" *പിന്നെയും അതെ ഒച്ച* "ഓ മൈ ഗോഡ്, നീയൊരു ആണ്‍ കുട്ടി ആണോ??? ടാറ്റൂ അടിക്കാന്‍ ഞാന്‍ പറഞ്ഞിട്ട് നീ കേട്ടില്ല, ചെവിയില്‍ കമ്മല്‍ ഇടാന്‍ പറഞ്ഞു നീ കേട്ടില്ല, ഇപ്പൊ ദേ ഗോവയില്‍ എത്തിയിട്ടും നീ വെള്ളമടിക്കുന്നില്ലെന്നു!"

"  ഇതൊക്കെ ചെയ്താലേ ആണ് ആകു? എന്‍റെ അറിവില്‍ അല്ല"

" അതല്ലടാ, ലൈഫില്‍ എന്തെങ്കിലും ഒക്കെ എന്ജോയ്മെന്റ്റ് വേണ്ടെടാ?"

" അതിനു എന്‍ജോയ് ചെയ്യുന്നില്ല എന്നാരു പറഞ്ഞു ? ഞാന്‍ ധാരാളം എന്ജോയ്‌ ചെയുന്നുണ്ടല്ലോ"

"അങ്ങനെ അല്ല, നീ എപ്പോളും നിന്റെ നിന്‍റെ കണ്ട്രോളിനകത്ത് ആണ് ജീവിക്കുന്നത്. അത് വിട്ടൊരു കളി ഇല്ല. അത് പോര. ഇടക്കൊക്കെ കണ്ട്രോള്‍ കളയണം, ടോട്ടലീ ഫ്രീ ആകണം.  അല്ലെങ്കില്‍ പിന്നെ എന്തിനു കൊള്ളാം?"

"അതിനു ഞാന്‍...."

"നീ ഇന്ന് ഒന്ന് പോയി അടിക്കു, എനിക്ക് വേണ്ടി, നിന്നെ കണ്ട്രോള്‍ ഇല്ലാതെ എനിക്കൊന്നു കാണണം, അത് പറ്റില്ലല്ലോ സംസാരിക്കണം. ഐ നോ ഇറ്റ്‌ വില്‍ ബി ഫണ്‍. ഞാന്‍ വരെ അടിച്ചിട്ടുണ്ടല്ലോ, പിന്നെന്ത നിനക്ക് പേടിയാണോ?"

"എനിക്കതിനു താല്പര്യം ഇല്ലാന്ന് പറഞ്ഞിട്ടില്ലേ, പിന്നെന്ത നിനക്ക് ഇത്ര നിര്‍ബന്ധം?"

"ചുമ്മാ, നിന്റെ കണ്ട്രോള്‍ എനിക്കൊന്നു അറിയാന്‍. നീ ഒരു ആണ് ആണെങ്കില്‍ ഇന്ന് അടിക്കും. നീ ഇനി അടിച്ചിട്ടേ എന്നോട് സംസാരിക്കുന്നൊള്ളൂ!" *ക്ലിക്ക്. നിശബ്ദധ*


ഒടുവില്‍ അടിക്കാന്‍ തന്നെ ലവന്‍ തീരുമാനിച്ചു. ബാര്‍ ലക്ഷ്യമാക്കി അവന്‍ നടന്നു. അവിടെ ചെന്നപ്പോള്‍ അതാ അവന്റെ ഉറ്റ ചങ്ങായിമാര്‍ രണ്ടുപേര്‍ ബിയറും വാങ്ങി മുന്നില്‍ വെച്ച് പകതി പൂസ് ആയിരിക്കുകയാണ്.  നേരത്തെ ചെക്കിന്‍ ചെയ്യാന്‍ നേരം മിസ്സിംഗ്‌ ആയിരുന്നവര്‍.  അവരുടെ അടുത്ത് പോയി ലവന്‍ ആവശ്യം അറിയിച്ചപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു.  ടൂറ് തെണ്ടിയുടെ ഒട്ട പോക്കെറ്റില്‍ കൈയ്യിട്ടു നോക്കിയപ്പോള്‍ കിട്ടിയത് 500ന്‍റെ ഒറ്റ നോട്ട് !
"ങ്ങാ, 3 ബിയര്‍നു ഇത് മതി, നീ തന്നെ ഓര്‍ഡര്‍ ചെയ്യ്, നീയും പടിക്ക്, ഉളുപ്പോന്നും വേണ്ട."
"ഭായ്, തീന്‍ കേ.എഫ്.സ്ട്രോങ്ങ്‌" മുഖം തിരിക്കാതെ അവരോട് "കൂള്‍ അല്ലെ?"... "ങ്ങൂം "

അങ്ങനെ ലവന്‍ അത് മുഴുവന്‍ ഒറ്റ വലിക്കു കുടിച്ചു തീര്‍ത്തു, നീട്ടി ഒരു ഏമ്പക്കവും വിട്ടു, ഒരു സദ്യ ഉണ്ടെണീറ്റ  പോലെ.
"നീ ആള് തരക്കേടില്ലല്ലോ" ഒരേ സ്വരത്തില്‍ അവര്‍ രണ്ടും സമ്മതിച്ചു. ലവന്‍ അത് ശേരിവെച്ചു നടന്നു നീങ്ങി.

അപ്പുറത്തുണ്ട് അടുത്ത ബാര്‍, ലവന്‍ അവിടെ കയറി. അവിടെ അതാ ഗൈട് വന്ന അണ്ണന്‍ ഒരു കുപ്പി വോട്ക എടുത്തു വെച്ച് പൂജിച്ചുകൊണ്ട് ഇരിക്കുന്നു. ലവന്‍ അടുത്ത് ചെന്നിരുന്നു, ഒന്ന് ചിരിച്ചു.
"ഒന്ന് ടേസ്റ്റ് ചെയ്യണം." .. "ഒഴിക്കട്ടെ ?".. "ഓ" .. *ഒരു ഗ്ലാസ്‌ നീണ്ടു വന്നു* "ആദ്യായിട്ടാണല്ലേ? സ്പ്രയിട്ടു മിക്സ് ചെയ്തതാ ധൈര്യമായി അടിച്ചോ, നല്ല കൈ ആണ്. ആരും മോശമായിട്ടില്ല !"
ഒറ്റ വലിക്കു ലവന്‍ അതും അകത്താക്കി. താങ്ക്സ് പറഞ്ഞു അവന്‍ നടന്നു. ഇത്തവണ റൂമിലേക്ക്‌.

റൂമില്‍ ചെന്നപ്പോള്‍ അവിടെയും നടക്കുന്നു ഒരു കലാശക്കൊട്ട്. വിസ്കി ആണ് ഇവിടത്തെ അധ്യക്ഷന്‍. ലവന്‍ അതും ചോദിച്ചു മോന്തി. 6-ആമത്തെ  പേഗില്‍ 3-ആമത്തെ ആയിസ് ക്യുബ് വീഴും മുമ്പേ ലവന്‍ ലവളെ വിളിച്ചു. എന്നിട്ട് ഇങ്ങനെ ആരാഞ്ഞു
"ഞാന്‍ ഇപ്പോള്‍ എത്രയെണ്ണം അടിചിട്ടുണ്ടെന്നു പറയാമോ?"

അവള്‍ ഇപ്രകാരം ഉവാചാ: "ഓ ഒരു ബിയര്‍ മറ്റോ മണപ്പിച്ചിട്ടു വന്നെക്കുവാണല്ലേ? നീ പോയി സ്ട്രോങ്ങ്‌ ആയി വല്ലതും അടിച്ചിട്ട് വാടാ"

"ബിയര്‍ മാത്രം അല്ല." ലിസ്റ്മ്മേ ഒള്ളത് മൊത്തം അവന്‍ അറിയിച്ചു കൊടുത്തു, കാത്തിരിക്കുന്ന ആറാം പെഗ്ഗിനെ കുറിച്ചും. "നീ പോടീ. ഇതിലൊന്നും പോവില്ല എന്‍റെ കണ്ട്രോള്‍, വേറെ വല്ല കൂടിയതും ഉണ്ടെങ്കില്‍ പറ" *ക്ലിക്ക് അവന്‍ ഫോണ്‍ കട്ട്‌ ചെയ്തു*


അതാണ് അവന്‍റെ ആദ്യ ചവിട്ടു പടി. താഴേക്കോ മുകളിലേക്കോ എന്ന് അടുത്ത ഭാഗം (ഗേള്‍ ഫ്രണ്ട്: പാര്‍ട്ട്‌ - 2ല്‍) അറിയാം.)
 

Thursday 22 November 2012

സുഖ വാസം

സുഖ വാസം

കഥ തുടങ്ങുന്നത് ഒരു ദുബായ് വേനല്‍ കാലത്ത്. മലയാളിയായ, അല്ല തിരോന്തോരത്ത് കാരന്‍ ഗോപന്‍ വിമാനം ഇറങ്ങി, ഇമ്മിഗ്രേഷന്‍ പരിപാടികള്‍ എല്ലാം കഴിഞ്ഞു വിമാനത്താവളത്തിന് പുറത്തിറങ്ങി. നല്ല ചൂട്. ആകെ ഒന്ന് പരതി  നോക്കി, ഇല്ല തന്നെ 'റിസീവ്' ചെയ്യാന്‍ ആരും വന്നിട്ടില്ല. അല്ലെങ്ങില്‍ തന്നെ ആര് വരാന്‍ ആണ്. ഒരു ജോലി അന്വേഷിച്ചു എത്തിയതാണ് ഗോപന്‍. ഗോപന്റെ മൂന്നാം വരവ്. ഒന്നില്‍ പിഴച്ചാല്‍ മൂന്നു എന്നാണല്ലോ.

കുറെയേറെ  പരിചിതര്‍ ഉണ്ടെങ്ങിലും എല്ലാരും ജോലിക്ക് പോയി കാണും. അന്ന് ഒരു ഒഴിവു ദിനം ആയിരുന്നില്ല. അതുകൊണ്ട് കൂടിയാണ് ആരും വിളിക്കാന്‍ വരാത്തത്. ഗോപന്‍ നേരെ അവന്റെ കൂട്ടുകാരന്റെ ഫ്ലാടിലേക്ക് ഒരു ടാക്സി എടുത്തു. അതെ അവന്‍ ടാക്സി യിലെ സഞ്ചരിക്കു . കയ്യില്‍ അഞ്ചു പൈസ അല്ല അഞ്ചു ദിര്‍ഹം ഇല്ലെങ്കിലും അവന്‍ ഒരിക്കലും ആഡംബരത്തിന് ഒരു കുറവും കാണിക്കാറില്ല. ഇത്തവണ നാട്ടിലെ ഒരു അകന്ന ബന്ധുവിന്റെയ്ന്നു കടം വാങ്ങിയ കാശുമായി ആണ് വരവ്. ലക്‌ഷ്യം ജോലി തന്നെ. പിന്നെ പറ്റിയാല്‍ ഏതെങ്കിലും ഒരു കൂട്ടുകാരന്റെ ചിലവില്‍ സുഖവാസവും. ആ ടാക്സി യാത്രയില്‍ അവന്‍ എല്ലാം കണക്കു കൂട്ടി.

ഫ്ലാറ്റ് എത്തിയ അവന്‍ അറിഞ്ഞത് കൂട്ടുകാരന്‍ നാട്ടില്‍ പോയെന്നാണ്. ശൊഹ്! ഇനി ഇപ്പ  എന്തര് ചെയ്യാന്‍. ങാ കളിക്കളെ സുരേശന്റെ ഫ്ലാറ്റില്‍ പോയി നോക്കാം. സുരേഷ് ഫ്ലാറ്റില്‍ തന്നെ ഉണ്ടായിര്നു. "നീ എന്താടാ എന്നെ വിളിക്കാന്‍ വരാത്തെ ?" ഗോപന്‍ ആരാഞ്ഞു.

"വേലിയില്‍ ഇരിക്കണ  പാമ്പിനെ എന്തെര്നെടെയ് വണ്ടി പിടിച്ചു വീട്ടില്‍ കേറ്റണ ?"..

"ഓഹോ അപോ ഞാന്‍ ഒരു ശല്യം എന്നാണ് നീ പറഞ്ഞോണ്ട് വരണത് അല്ലെ?" ..

"ഇനി ഇപ്പ പറഞ്ഞിട്ട് എന്തിനു, നീ വല്ലോം കഴിച്ചടെയ് ?"..

"ഇല്ല കഴിക്കണം, ഇവിടെ വല്ലോം ഒണ്ട?"..

"ഇല്ലളിയ, നീ വരുമെന്ന് ഞാന്‍ ഓര്‍ത്തില്ല. ഇന്ന് ക്ലീനിംഗ് ഡേ ആണ്. രാവിലെ മുതല്‍ തുടങ്ങിയതാ. നാല് മാസത്തെ ചവറു എങ്കിലും കാണും. നീ പുറത്തു
പൊയ് കഴിച്ചിട്ട് വാ, അപ്പോഴേക്കും ഇത് തീരും. കയ്യില്‍ കാശുണ്ടാ?"..

"ഓ, കടം വാങ്ങിയ ഒരു 10 ഞാന്‍ മാറി, ഇപ്പോള്‍ ഒരു 700 ദിര്‍ഹം എങ്കിലും കാണും. അത് കഴിഞ്ഞു ഞാന്‍ ഒസ്സിക്കോളാം അളിയാ"..

"മാരണം ആകുമോ ഈശ്വര.. "

"നിന്റെ വണ്ടി ഞാന്‍ എടുക്കണേ, പൊയ്ട്ടു വരം."

വണ്ടിയും എടുത്തു ഗോപന്‍ ഇറങ്ങി. പ്രീ ഡിഗ്രിക്ക് പഠിചിരു ന്നപോള്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ അവന്റെ മനസ്സില്‍ തത്തി കളിക്കുന്നുണ്ടായിരുന്നു അപ്പോള്‍. "സ്വാന്തന്ത്ര്യം.." നാട്ടില്‍ എല്ലാരുടെയും ശകാരങ്ങളും കേട്ട്, പത്തിന്‍റെ പൈസ ഇല്ലാതെ, വെള്ളമടിക്കാന്‍ പോലും കാശില്ലാതെ, മുറിക്കുള്ളില്‍ തന്നെ കഴിച്ചു കൂട്ടിയ എത്രയെത്ര 'ഡ്രൈ ഡേസ് ',പോരാത്തതിന് പണി കളഞ്ഞു ഇങ്ങനെ നടക്കുന്നതില്‍ ഭാര്യയുടെ കുത്തുവാക്കുകളും. ജീവിതം നരകം ആകാന്‍ വേറെ എന്തെങ്ങിലും വേണോ? ഭാര്യക്ക്‌ ജോലി ഉണ്ടായിരുന്നത് കൊണ്ട് അവളുടെ കാര്യം അവള് നോക്കും. എല്ലാത്തില്‍ നിന്നും മോചനം. താല്‍കാലികം ആയിരുന്നാല്‍ കൂടി അത് ഒരു മോചനം തന്നെ,

ഇങ്ങനെ ഓരോന്ന് ആലോചിച്ചു വണ്ടി ഓടിക്കുമ്പോള്‍ ആണ് അവിടെ അതാ വലതു വശത്ത് ഒരു വലിയ ഹോട്ടല്‍. BAR 'ബീര്‍' എന്നൊരു സീന്‍ ഓര്‍മ  വന്നു. ഒന്ന് ചിരിച്ചു. പതുക്കെ ബ്രേക്ക്‌ ഇട്ടു. പാര്‍ക്കിംഗ് ലോട്ടില്‍ പോയി പാര്‍ക്ക്‌ ചെയ്തു. അകത്തു കയറി. വണ്ടി ഓടിക്കാന്‍ ഉള്ളതാണെന്ന് ഓര്‍ക്കാതെ വീശി 5 പെഗ്. 'ഹാ ഇന്നിനി ഒന്നും കഴിചില്ലെങ്ങിലും വേണ്ടില്ല, പോയി കിടന്നു ഉറങ്ങിയാല്‍ മതി, വിമാനത്തിലെ മദാമ്മ ഹോസ്റ്റെസ് മൂന്നാം പെഗ് ചോദിച്ചപോള്‍ തന്നില്ല !'

സ, ക്ഷ, ള്ള ആകൃതിയില്‍ റോഡില്‍ കൂടില്‍ വണ്ടി ഓടിച്ചയാളെ വട്ടം കടന്നു ഒരു പേല പ്രാടോ നിന്നു. (അവിടെയൊക്കെ പേല = പോലിസ് ഓടിക്കുന്നത് കണ്ടം ചെയ്യാറായ ജീപ്പ് അല്ല) മുറി ഹിന്ദിയും മുക്കാല്‍ അറബിയും പൊന്നെ കുറെ ഉറുദു ഉം  ചേര്‍ത്ത് എന്തെക്കെയോ തെറി അഭിഷേകം നടത്തി. വലുതായി  മനസിലാവാതോണ്ട് ഭാഗ്യം ! എങ്കിലും കുറെചൊക്കെ പിടികിട്ടി. കയ്യില്‍ ഇരിക്കണ ബാക്കി 500 മതിയാവില്ലെന്ന് മനസിലായി. 5000 ആണ് പിഴ. പോരാത്തതിന് ജയില്‍ വാസവും. നാട്ടില്‍ പോലും പോലീസെ സ്റ്റേഷന്‍ കണ്ടിട്ടില്ലാത്ത താന്‍...

വണ്ടി അവര് കൊണ്ട് പൊയ്. സുരേഷ് അത് വീണ്ടെടുത്ത്‌, തുക കെട്ടി. പക്ഷെ തനിക്കു ജയില്‍ വാസം കഴിഞ്ഞേ ഇറങ്ങാന്‍ പറ്റു. ആദ്യം പേടി തോന്നി. പിന്നെ അത് മാറി. ജയിലില്‍ മലയാളികള്‍ക് പ്രത്യേകം ഏരിയ ഉണ്ട്. അവിടെ മലയാളി ആണ് രാജാവ്‌. ജയിലിലും തട്ടിപ്പ് ചെയ്തു ജീവിക്കുന്ന കുറെ മലയാളികള്‍. കവല്‍ക്കരിലും ഒന്ന് രണ്ടു മലയാളികള്‍ ഉണ്ടായിര്നു. പോരെ പൂരം. ബന്ഗ്ലാക്കാരനും ഫിലിപ്പീനിക്കും കൊടുക്കേണ്ട ഭക്ഷണം വരെ മലയാളി തിന്നും. അതാണ്‌ മലയാളി, എവിടെ പോയാലും സുഖമായി ജീവിക്കും. ഒരു പണിയും എടുക്കണ്ട. നാട്ടിലെ ജയില്‍ പോലെ രാവിലെ പാറ പൊട്ടിക്കാന്‍ വിടില്ല. (സിനിമയില്‍ കണ്ട പരിചയം മാത്രേ ഒള്ളു) സുഖ ജീവിതം.

45 ദിവസം. രാവിലെ 7നു കുളിക്കണം, അത് കഴിഞ്ഞേ ഭക്ഷണം തരു, ഫ്രൂട്സും സീറിയല്‍സും അല്ലെങ്ങില്‍ ബ്രെഡും മുട്ടയും പാലും, പിന്നെ ഉറങ്ങാം 1.30 വരെ. അല്ലെങ്ങില്‍ 100 കണക്കിന് DVD കള്‍ ഉണ്ട്, മലയാളം, ഹിന്ദി, തമിഴ് ,ഇംഗ്ലീഷ് , സിനിമ കാണാം. അല്ലാത്തവര്‍ക് ജിം. ഉച്ചക്ക് ബിരിയാണി, ഉഗ്രന്‍ സംഭവം. അപോഴും ഫ്രൂട്സ് . ഫ്രൂട്സ് പിന്നെ മലയാളിയുടെ സെല്ലില്‍ ആയിരിക്കും സ്റോക്ക്  ചെയ്യല്‍. മറ്റുള്ള ഭാഷക്കാരുടെ പങ്ക് കൂടെ തങ്ങള്‍ക് കിട്ടും. എങ്ങനെ എന്ന് ചോദിക്കല്ല്, (കുറെ ടീട്ടയില്‍ ആയി പറയേണ്ടി വരും) സ്ഥലം, സമയം പോര. ഊണ് കഴിഞ്ഞാലും ഉറങ്ങാം അല്ലെങ്ങില്‍ അപോഴും മേല്‍പ്പറഞ്ഞ സിനിമ, ജിം, മുതലായ വിനോദങ്ങളില്‍ ഏര്‍പ്പെടാം. രാത്രി റൊട്ടി, ചിക്കന്‍ കറി, വരുതതോ പോരിച്ചതോ അയ ചിക്കന്‍, വീണ്ടും ഫ്രൂട്സും പാലും. വെള്ളമടിക്കാന്‍ പറ്റിയില്ലെങ്ങില്‍ എന്ത്, 5സ്റ്റാര്‍ ഹോട്ടല്‍ താമസത്തിന് തുല്യം.

45 ദിവസം പെട്ടെന്ന് കടന്നു പോയി. കാവല്‍ക്കാരോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ അവന്റെ മനസ്സില്‍ തെല്ലൊരു വിഷമം ഉണ്ടായിരുന്നു.. ഇനി എന്ന് ഇത് പോലെ ഒരു സുഖവാസം ?


Tuesday 2 October 2012

കരിമ്പടം (The Blanket)



ഒറ്റപ്പെടലിന്‍റെ ആ കറുത്ത കരിമ്പടം
എന്നെ പുതപ്പിച്ചു എങ്ങോ മറഞ്ഞ കൂട്ടുകാരി..

ആ കമ്പിളിക്കുള്ളില്‍ ഞാന്‍ ഉറങ്ങി, ഒരു കൊച്ചു കൈക്കുഞ്ഞിന്‍ ശാന്തതയോടെ.

പ്രഭാതം കണ്‍തുറന്ന നേരം ഉണര്‍ന്ന ഞാന്‍
കണ്ടത് തളംകെട്ടിയ ശൂന്യത മാത്രം.

അമ്മയെ കാണാത്ത പിഞ്ചിന്‍റെ തേങ്ങല്‍ പോല്‍
ഞാനും വിതുമ്പിയ നിമിഷങ്ങള്‍.
എന്റെ കണ്ണീരൊപ്പാന്‍ ഉണ്ടായിരുന്നത്,
ആ കരിമ്പടം മാത്രം.
എന്റെയുള്ളില്‍ നിറഞ്ഞ പ്രതിഷേധവും,
മനസ്സിന്റെ വിങ്ങലും, എല്ലാം അവസാനിച്ചത്‌
ആ കരിമ്പടം വരെ മാത്രം.

ഈ പാരിതില്‍ ഞാനെന്നും തനിച്ചാണ്, എന്ന
വലിയൊരു പാഠവും പഠിപ്പിച്ചു
ഒരു യാത്ര ചോദിക്കാതെ നീ അകന്നു പോയി.

Friday 10 August 2012

The PATRIOT and A BANANA - (An Indian who thinks differently)




You must be surprised when I say a banana inspired me to write this post. But yes, that is the fact, a banana, a fruit which we eat every other day inspired me to write this. How many of you observe the banana before you eat one? Not big number I can see. Well, let’s get into the incident.

Today I went to my dining room to drink the evening coffee n eat some snacks. But there weren’t any snacks, so I decided to settle on a couple of bananas. I took the fruit basket and looked inside, saw four humongous bananas. I wondered what variety they were. I got the answer soon. CAVENDISH! They were called Cavendish, I could see it from the tiny bar-coded sticker pasted on the peel. Wow! What a great name for a banana, I wondered whether there was any connection between them and the great scientist Henry Cavendish. Nah. Slim Chance. I ate one. At first bite I felt a familiarity, but it's not surprising that you eat a banana and you feel the taste already familiar. But this one was different. At the second bite I recognised the taste, like the ones I have eaten while I was abroad, like the ones coming from the west coast of Africa and the Caribbean islands.. Like the ones plucked way early before it's ripe, like the ones which were ripened by ammonia or some other chemicals after they come travelling in a refrigerator through the seas.

I suddenly felt sad, the 'rasakadhali' or the 'aethan'- the local varieties of banana, which I am used to eating everyday, which I take for granted each day was missing. Let me tell you, I used to boast to my friends abroad, that my house had different varieties of banana plants. In my house, we buy bananas only when there wasn't any available from those plants. But wait… Did we have to import bananas to feed our people? The horror which struck me at the thought of importing food from other countries for our people! How that will affect the more than 350 million which lives in near poverty? I remembered about the articles from newspapers that rainfall this year is being 20% lower than the long term average; which had affected the crops and the gross GDP as a whole. At that moment I could see the connection.. What a small change in weather can bring about!

Importing food for near-a-billion people? But the news channels didn’t show any of this. Or did they? And I missed it? I searched on google and found out, this Cavendish variety comes from either Vietnam or...  Lo! Surprise surprise! China! Aah! Now we have to import even the foodstuffs from China! Great! What were all the channels doing? Oh, yes, now I remember.. Celebrating Madhura Honey’s 30 minutes of fame!

I don’t care about the cheap political dramas Anna Hazare or anyone else play to get what they want, behind the veil of ‘A corruptionless India’. I am not a pseudo patriot who feels proud/ashamed of what a girl has done at the Olympics. What a raucous they made about that incident! All the channels were discussing/debating it and those dimwits watching it plotting 1001 ways to harass/torture/kill that girl. We can’t blame the channels, can we? The only thing they got to look at is the TRP rating. But what about you people? Don’t you have anything better to do instead of wasting your time on finding faults? Before you guys pounce on me I accept ‘What she did was wrong’ and deserves to be slapped. But that’s the end of it.

I am an Indian, who feels sad at little things like this.. who feels happy and celebrates when India gets a medal or the world cup... who feels ashamed seeing at Indian’s name being reported as the perpetrator of crimes. I am ashamed when I hear India is the largest importer of arms and armaments (even when we have the brightest brains of the world graduating in India); when I hear India is the largest buyer and hoarder of gold jewelleries; when I hear Indians have got the majority of the black money stored in the Swiss and German banks. I am an Indian who gets angry at the bird-brains who calls me a curry-muncher! I am one who is not proud of what SRK or KRK has achieved, but what Sachin has done! I am an Indian, a patriotic Indian.

Sunday 22 July 2012

വേറിട്ട യാത്ര.



പാതി ബോധത്തില്‍,
സഞ്ചാരം.
ലഹരിയുടെ ചിറകിലേറി
ഭാവനയുടെ ലോകത്തേക്ക്
കാല്പനികതയിലൂടെ ഒരു യാത്ര.

ദുഃഖങ്ങള്‍ ഇല്ലാത്ത ഭൂമി തേടി
പരമാനന്ദത്തിന്‍ പാത തേടി
ഭയമെന്ന വാക്കിനര്‍ത്ഥം അറിയാതെ
എങ്ങു നിന്നോ തുടങ്ങിയ ഈ യാത്ര.

നുരഞ്ഞു പതയുന്ന മദ്യവും,
കള്ളും, കഞ്ചാവും കൂട്ടുകാരായി
ലക്ഷ്യങ്ങളില്ലാതെ തുടരുന്നു...

എത്ര ദൂരം താണ്ടിയെന്നറിയില്ല,
ഇനി എത്ര പോകാനുണ്ടെന്നും അറിയില്ല,
യാത്രയാവട്ടെ ഞാന്‍, ഇവിടെ നിന്നും,
അവസാനിക്കരുതെ ഒരിക്കലും
എന്നാശിക്കുന്ന ഈ യാത്ര.

Friday 4 May 2012

Imarat Inc. - Through the Emirates (UAE)

Ash Shariqah Skyline


Dubai Mall



Dhow cruise - Dubai special



Night Life at Festival City


Palm Islands

The Atlantis

Metro station at night






The Desert

Korfakkan - Dhiba

Oasis rare.
Enroute Masafi - Khalba

where 3 elements meet

Earth - Water - Wind

Fujeirah beach

Monday 16 April 2012

ഉണരാത്ത നിദ്ര


ഞാന്‍ കിടക്കുന്നു,
ഒരിക്കലും ഉണരാത്ത നിദ്രക്ക് വേണ്ടി ഞാന്‍.

പറഞ്ഞ വാക്കും, ചെയ്ത പ്രവര്‍ത്തിയും,
എല്ലാം മരീചികയായി മാറുന്ന നേരത്ത്,
ഓര്‍മകള്‍ ഓര്‍മകള്‍ മാത്രമാക്കി,
ഒരു പിടി ചാരത്തില്‍ എല്ലാം ഒതുക്കുവാന്‍.

സ്വര്‍ണ്ണവര്‍ണ്ണത്താല്‍ തിളങ്ങുമാ-
ക്കവാടത്തിന്റെ മുന്നില്‍ ഞാന്‍ എത്തവേ,
കര്‍മ്മധര്‍മ്മങ്ങളുടെ പട്ടിക പൂര്‍ത്തിയായ്,
പുതിയൊരു ജീവനില്‍ ഉണരുവാന്‍ വേണ്ടി
അവസാന വിധിയെയും കാത്തിരിക്കുന്നു.

സ്വന്തബന്ധമില്ലാതെ, ഉറ്റവരും, ഉടയവരും,
വിതുംബുന്ന കാഴ്ചകള്‍,
കണ്ടു ഞാന്‍ കിടക്കുന്നു.

Saturday 24 March 2012

Ente Keralam, Ethra Sundaram .. Kerala - The God's Own Country



Palakkad







Vellimon, Kollam

Thenmala Hanging Bridge
Way up...to Heaven

Mankayam


Kochin City

Ashir-bhavan, EKM

Through my father lands - Attingal


Veli Lake, Trivandrum
Kallar

Vellimon Resorts


Varkala
Thenmala

Varkala

Tuesday 20 March 2012

Nostalgic Nottingham



 Scenes from Nottingham, my home for many months..
 My last click from Nottingham. The day I left.






 Calls for a toast, innit ?
 I love clicking the skies.












The place of many celebrations, toasts, drinks, lunches n dinners. Johnsons Arms.
 When the winter hits hard..
Jubilee Campus Library - University of Nottingham
I think that one's taken with my Nokia 5800, but still good enough to be posted here.



 From Skegness...






From Sherwood n Forest.

Stuck ? Can you help me please...
Olives, where's oil ?
Robin Hood's Merry Men